റഷ്യയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്ക് ഉപരോധ ബില്‍ ബങ്കര്‍ ബസ്റ്ററാകുമെന്ന് യു എസ് സെനറ്റര്‍

റഷ്യയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്ക് ഉപരോധ ബില്‍ ബങ്കര്‍ ബസ്റ്ററാകുമെന്ന് യു എസ് സെനറ്റര്‍


ന്യൂഡല്‍ഹി: യുക്രെയ്ന്‍ അനുകൂല നീക്കങ്ങളെ ദീര്‍ഘകാലമായി പിന്തുണയ്ക്കുന്ന യു എസ് സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാമിന്റെ അഭിപ്രായത്തില്‍ റഷ്യയ്ക്കെതിരായ തന്റെ ഉപരോധ ബില്‍ മോസ്‌കോയുമായി വ്യാപാരം നടത്തുന്ന മറ്റ് രാജ്യങ്ങള്‍ക്ക് 'സാമ്പത്തിക ബങ്കര്‍ ബസ്റ്റര്‍' ആയി പ്രവര്‍ത്തിക്കും.

റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിന് ചൈന, ഇന്ത്യ, റഷ്യ എന്നിവയ്ക്കെതിരായ സാമ്പത്തിക ബങ്കര്‍ ബസ്റ്ററാണിതെന്നും ബില്‍ പാസാകുമെന്ന് താന്‍ കരുതുന്നുവെന്നും ബില്ലില്‍ വോട്ടുചെയ്യേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. 2025ലെ സാങ്ഷനിംഗ് റഷ്യ ആക്ട് ഈ വര്‍ഷം ഏപ്രിലിലാണ് യു എസ് സെനറ്റില്‍ അവതരിപ്പിച്ചത്.

റഷ്യന്‍ ഊര്‍ജ്ജം വാങ്ങുന്ന ഏതൊരു രാജ്യത്തിനും 500 ശതമാനം താരിഫ് ചുമത്തുക എന്നതാണ് സൗത്ത് കരോലിന റിപ്പബ്ലിക്കന്റെ നിര്‍ദ്ദേശമെന്ന് ഗ്രഹാമിന്റെ നീക്കങ്ങളെക്കുറിച്ചുള്ള പൊളിറ്റിക്കോയുടെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ചൈനയ്ക്കൊപ്പം റഷ്യയുടെ ഊര്‍ജ്ജ കയറ്റുമതിയുടെ ഏകദേശം 70 ശതമാനം വാങ്ങുന്ന ഇന്ത്യ പോലുള്ള പ്രധാന സമ്പദ്വ്യവസ്ഥകളില്‍ നിന്ന് ഈ നീക്കം സ്വാഭാവികമായും യു എസിനെ ഒഴിവാക്കും. റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ അമേരിക്കയും ഉള്‍പ്പെടുന്നുണ്ട്. ആണവ റിയാക്ടറുകള്‍ക്ക് ഇന്ധനം നല്‍കുന്നതിന് സമ്പുഷ്ടീകരിച്ച യുറേനിയത്തിനാണ് ആശ്രയിച്ചിരിക്കുന്നത്. 

യുഎസ് സെനറ്റിലും കോണ്‍ഗ്രസിലും ബില്ല് അവതരിപ്പിക്കാന്‍ സമയമെടുത്തേക്കും. 

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ റഷ്യ ഇന്ത്യയുടെ മികച്ച മൂന്ന് അസംസ്‌കൃത എണ്ണ വിതരണക്കാരില്‍ ഒന്നായി ഉയര്‍ന്നു. 2025 മെയ് മാസത്തില്‍ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്‍ഡ് ക്ലീന്‍ എയര്‍ റിപ്പോര്‍ട്ട് ചെയ്തത് റഷ്യയുടെ പ്രതിമാസ ഫോസില്‍ ഇന്ധന കയറ്റുമതി വരുമാനം പ്രതിമാസം മൂന്ന് ശതമാനം കുറഞ്ഞ് പ്രതിദിനം 565 മില്യണ്‍ യൂറോയായി. അധിനിവേശത്തിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. എന്നാല്‍ ഇന്ത്യയുടെ റഷ്യന്‍ കല്‍ക്കരി ഇറക്കുമതി പ്രതിമാസം 34 ശതമാനം വര്‍ധിച്ചു.  എക്കാലത്തെയും ഉയര്‍ന്ന നിരക്കാണിത്. റഷ്യയുടെ അസംസ്‌കൃത എണ്ണ കയറ്റുമതിയുടെ 38 ശതമാനമാണ് ഇന്ത്യ വാങ്ങുന്നത്.