ബെയ്‌റൂത്തിലെ അല്‍-സഹേല്‍ ആശുപത്രിക്ക് താഴെ ഹിസ്ബുല്ല ദശലക്ഷക്കണക്കിന് സ്വര്‍ണ്ണവും പണവും ഒളിപ്പിച്ചുവെച്ചതായി ഇസ്രായേല്‍

ബെയ്‌റൂത്തിലെ അല്‍-സഹേല്‍ ആശുപത്രിക്ക് താഴെ ഹിസ്ബുല്ല ദശലക്ഷക്കണക്കിന് സ്വര്‍ണ്ണവും പണവും ഒളിപ്പിച്ചുവെച്ചതായി ഇസ്രായേല്‍


ജറുസലേം:  ബെയ്‌റൂത്തിലെ അല്‍-സഹേല്‍ ആശുപത്രിക്ക് താഴെയുള്ള ഒരു ബങ്കറിനുള്ളില്‍ ഹിസ്ബുല്ല ദശലക്ഷക്കണക്കിന് ഡോളര്‍ പണവും സ്വര്‍ണ്ണവും സൂക്ഷിച്ചതായി ഇസ്രായേല്‍ തിങ്കളാഴ്ച (ഒക്ടോബര്‍ 21) ആരോപിച്ചു. ഗ്രൂപ്പിന്റെ സാമ്പത്തിക സ്വത്തുക്കള്‍ക്കെതിരെ വ്യോമാക്രമണം നടന്നിട്ടും ഈ കേന്ദ്രത്തെ ലക്ഷ്യമിടില്ലെന്ന് ഇസ്രായേല്‍ സൈന്യം ഉറപ്പ് നല്‍കി

ഈ അവകാശവാദത്തിലേക്ക് നയിക്കുന്ന രഹസ്യാന്വേഷണ വിവരങ്ങള്‍ വര്‍ഷങ്ങളായി ശേഖരിക്കപ്പെട്ടിട്ടുണ്ടെന്ന് ടെലിവിഷന്‍ പ്രസ്താവനയില്‍ ഇസ്രായേല്‍ സൈനിക വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി പറഞ്ഞു.
കഴിഞ്ഞ മാസം കൊല്ലപ്പെട്ട ഹിസ്ബുല്ലയുടെ മുന്‍ നേതാവ് സയ്യിദ് ഹസ്സന്‍ നസ്‌റല്ലയുടെ നിര്‍ദ്ദേശപ്രകാരമാണ് ബങ്കര്‍ നിര്‍മ്മിച്ചതെന്നും ഇത് ദീര്‍ഘകാല താമസത്തിനായി രൂപകല്‍പ്പന ചെയ്തതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

'നൂറുകണക്കിന് ദശലക്ഷം ഡോളര്‍ പണവും സ്വര്‍ണ്ണവും ഇപ്പോള്‍ ബങ്കറിനുള്ളില്‍ ഉണ്ട്'.

ഇസ്രായേലിനെതിരായ തീവ്രവാദ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കാന്‍ ഹിസ്ബുല്ല ഫണ്ട് ഉപയോഗിക്കുന്നതില്‍ നിന്ന് തടയണമെന്ന് ഹഗാരി ലെബനന്‍ സര്‍ക്കാരിനോടും അന്താരാഷ്ട്ര സംഘടനകളോടും ആവശ്യപ്പെട്ടു.

' ഈ പണം ഭീകരവാദത്തിനും ഇസ്രായേലിനെ ആക്രമിക്കുന്നതിനും ഹിസ്ബുല്ലയെ അനുവദിക്കരുതെന്ന് 'ഞാന്‍ ലെബനന്‍ സര്‍ക്കാരിനോടും ലെബനന്‍ അധികാരികളോടും അന്താരാഷ്ട്ര സംഘടനകളോടും അഭ്യര്‍ത്ഥിക്കുന്നു- ഹാഗാരി പറഞ്ഞു.

'നിങ്ങള്‍ക്ക് കാണാനാകുന്നതുപോലെ ഇസ്രായേല്‍ വ്യോമസേന കോമ്പൗണ്ട് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ', അദ്ദേഹം കൂട്ടിച്ചേര്‍ത്തു, 'എന്നിരുന്നാലും, ഞങ്ങള്‍ ആശുപത്രിയെ ആക്രമിക്കാന്‍ പോകുന്നില്ല'.

എന്നിരുന്നാലും, ഹിസ്ബുല്ലയുടെ സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ കൂടുതല്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അത് തുടരുമെന്നും ഹഗാരി സ്ഥിരീകരിച്ചു.

ആരോപണങ്ങള്‍ തെറ്റാണെന്ന് ആശുപത്രി ഡയറക്ടര്‍

അല്‍-സഹേല്‍ ഹോസ്പിറ്റലിന്റെ ഡയറക്ടറും ലെബനന്‍ നിയമനിര്‍മ്മാതാവുമായ ഫാദി അലമേ ഇസ്രയേലിന്റെ അവകാശവാദങ്ങള്‍ നിഷേധിച്ചു. ആരോപണങ്ങള്‍ തെറ്റായതും അപകീര്‍ത്തികരവുമാണെന്ന് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയുമായുള്ള സംഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു.

ആശുപത്രി ഒഴിപ്പിക്കുകയാണെന്ന് പറഞ്ഞ അലമേ, രോഗികള്‍, ഓപ്പറേഷന്‍ റൂമുകള്‍, മോര്‍ഗര്‍ എന്നിവ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് സ്ഥിരീകരിക്കാന്‍ പരിസരം പരിശോധിക്കാന്‍ ലെബനീസ് സൈന്യത്തോട് ആവശ്യപ്പെടുകയും ചെയ്തു.

ഹിസ്ബുല്ലയുടെ സാമ്പത്തിക വിഭാഗമായി ഇസ്രായേല്‍ കരുതുന്ന അല്‍-ഖര്‍ദ് അല്‍-ഹസന്‍ ഉള്‍പ്പെടെ ഹിസ്ബുല്ലയുമായി ബന്ധപ്പെട്ട 30 ഓളം സൈറ്റുകള്‍ ഇസ്രായേല്‍ സൈന്യം ഒറ്റരാത്രികൊണ്ട് ആക്രമിച്ചതായി ഇസ്രായേല്‍ ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് ഹെര്‍സി ഹലേവി പ്രഖ്യാപിച്ചതിന് ശേഷമാണ് ഇത്.